Sunday, December 19, 2010

കര്ദ്ദടത്തില്‍ ജനിച്ചുവല്ലോ

അത്യുന്നതങ്ങളിന്‍നാഥാ
ജീവപ്രവാഹിയാംനാഥാ
മാനുഷ്യ  പാപനിദാനത്താലെ
ഊഴിതന്മടിയില്‍ പിറന്നുവീണു

കിഴക്കുനിന്നെത്തിയ വിദ്വാന്മാരെ 
കണ്ടപ്പോള്‍  കൈയ്കാലിളക്കിയല്ലോ
കാഴ്ചകള്‍ നിനക്കായര്‍പ്പിച്ചപ്പോള്‍
കൊപ്പമോണയാല്‍ നീപുഞ്ചിരിച്ചൂ


നറുപുഞ്ചിരിതന്നുടെ   സൂര്യശോഭ 
നാല്‍ക്കാലികള്‍ കണ്ടുഭയന്നുപൊയീ
നാട്ടാരെല്ലാരും ഒത്തുകൂടി
നായ്ക്കളെപോലവര്‍ നോക്കിനിന്നു


ശര്‍വ്വരം ചെയ്തീടാന്‍ രാജാക്കളും
സ്ഖദനം കാംക്ഷിക്കും  പ്രജകളും
സര്‍വ്വദിക്കിലെങ്ങും കൂടിയപ്പോള്‍ 
ശരണപ്പെട്ടുനീ നിന്‍മാതൃമാര്‍വ്വില്‍


മനുഷ്യന്‍റെ കഷ്ട്ടങ്ങള്‍ക്കായിവന്നു 
കര്ദ്ദടത്തില്‍  തന്നെ ജനിച്ചുവല്ലോ 
ക്രൂരത  നീക്കുവാനായി വന്നു
ക്രൂരമായ്‌ നിന്നെ നിഗ്രഹിച്ചൂ


നിന്നുടെ സഹനത്തിന്‍ വിലകൊണ്ട്‌
ഇന്നിതാകെട്ടുന്നു കൊട്ടാരരാജ്യങ്ങളും
നിന്നുടെസ്നേഹത്തിന്‍ വാക്കുവിറ്റിട്ടവര്‍
ഉന്മാദിക്കുന്നീ   ശൈലൂഷശാലയില്‍


നമിക്കുന്നുനാഥാ നി‍ന്പാദത്തിങ്കല്‍ 
വണങ്ങുന്നുനാഥാ നിന്കല്പ്പനകളെയും 
ക്ഷമിക്കണേനാഥാ യീമാലോകരോടെല്ലാം
ആഘോഷിച്ചീടട്ടെ നിന്‍ജന്മദിനത്തെയും!

No comments:

Post a Comment